യുക്രൈൻ- യുഎസ് സമാധാന ചർച്ചകൾക്കിടെ യുക്രെയിനുമേൽ റഷ്യയുടെ ശക്തമായ വ്യോമക്രമണം.
കീവിന് നേരെ 653 ഡ്രോണുകളും 51 മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ വ്യോമാക്രമം അഴിച്ചുവിട്ടത്.റഷ്യൻ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമായും സൈനിക വ്യാവസായിക മേഖലകളും ഊർജോൽപാദനകേന്ദ്രങ്ങളുമാണ് റഷ്യ ഉന്നം വെച്ചത്.ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഉക്രൈൻ,ജർമൻ,യുകെ നേതാക്കളുമായി ചർച്ചയ്ക്കായി ലണ്ടനിലേക്ക് മാക്രോൺ തിരിക്കും. റഷ്യക്കെതിരെ കൂടുതൽ സമ്മർദ്ദ നീക്കങ്ങൾ ആരംഭിക്കുവാൻ ആണ് ചർച്ച.



