രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ജെഡിയു തലവൻ, 21 വർഷങ്ങളോളം ബീഹാറിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചിട്ടുള്ള നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു.
ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സാമ്രാട്ട് ചൗധരി ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. ഏപ്രിൽ 15-ന് ബുധനാഴ്ച പാട്നയിലെ ലോക് ഭവനിൽ വച്ച് നടക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.
2025ൽ ബീഹാർ സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 89 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു.



